Shared post from other social media.
തിരുവനന്തപുരം : വർദ്ധിച്ചുവരുന്ന കമ്മ്യൂണിസ്റ്റ് സ്ത്രീ പീഡനങ്ങൾ മറച്ച് വച്ച് വനിതാ മതിൽ രൂപീകരിക്കാനുള്ള സിപിഎമ്മിന്റെ പദ്ധതിക്കെതിരെ എബിവിപിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഒത്തുചേരുന്നു.
സിപിഎമ്മിന്റെയും, പോഷക സംഘടനകളിലെയും നേതാക്കൾ പ്രതികളായുള്ള സ്ത്രീ പീഡന വിഷയം ഉയര്‍ത്തി ക്യാമ്പസുകളില്‍ സ്ത്രീ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിക്കാനാണ് തീരുമാനം.
പി.കെ ശശി, ജീവന്‍ലാല്‍, പറശ്ശനിക്കടവിലെ പീഡനം തുടങ്ങി സിപിഎമ്മും, ഡിവൈഎഫ്ഐയും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന വിഷയങ്ങള്‍ കോളേജ് ക്യാമ്പസുകളില്‍ ചർച്ചയാകും.‘ഞങ്ങളുണ്ട് മതില്‍ കെട്ടാന്‍, കമ്മ്യൂണിസ്റ്റുകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയിൽ ‘ എന്ന മുദ്രാവാക്യവുമായാണ് എബിവിപി ഡിസംബര്‍ 10ന് ക്യാമ്പസുകളില്‍ വനിത മതില്‍ തീര്‍ക്കുന്നത്.
ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ പറയുന്ന കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി, ഒരു പെൺകുട്ടി താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് പരാതി നൽകിയിട്ടും, കുറ്റാരോപിതനെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് വിട്ടുനൽകുന്നതിന് പകരം, ആ വ്യക്തിക്കു വേണ്ടി ഒരു അന്വേഷണ കമ്മീഷനെ നിയമിക്കുകയാണ് ചെയ്തത്.ഇത്തരത്തിൽ പാർട്ടിയുടെ നടപടികൾക്കെതിരെയാകും വിദ്യാർത്ഥി കൂട്ടായ്മ.